ഫ്രാങ്ക്ഫർട്ട് സീറോ മലബാർ ഇടവകാസമൂഹത്തിലെ അമ്മമാർ, അവരിലെ സ്നേഹവും, നന്മയും, സഹായമനസ്‌കതയും തങ്ങളാൽ കഴിയും വിധം സമൂഹത്തിനു നൽകാനും മറ്റുള്ളവർക്കു പ്രചോദനം ഏകുവാനും ആഗ്രഹിച്ച് മാതൃദിപ്തി എന്ന ഭക്തസംഘടന 2017 മെയ് 7 ന് വി.യൗസേപ്പിതാവിന്റെ തിരുന്നാൾദിനം കല്യാൺരൂപതയുടെ ബിഷപ്പ് അഭിവന്ദ്യ മാർ തോമസ് ഇലവനാലിൽ നിന്നും ദീപം സ്വീകരിച്ച് ഔദ്യോഗികമായി പ്രാരംഭം കുറിച്ചു. 24 അമ്മമാർ പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥതയിൽ പ്രാർത്ഥനയോടെ അടിസ്ഥാനമിട്ട്കളുടെ അനുഗ്രഹവും, ഓരോ കാലഘട്ടങ്ങളിൽ മാറിവരുന്ന ഭാരവാഹികളുടെ ഉത്തരവാദിത്വപൂർണ്ണമായ നേതൃത്വസ്ഥാനവും സംഘടനയെ സജീവമായി മുന്നോട്ടു നയിക്കുന്നു. എല്ലാ ദിവസവും പരി. അമ്മയോട് ചേർന്ന് ജപമാലയിലെ ഓരോ രഹസ്യം കാഴ്‌ചവച്ച് സംഘടനാംഗങ്ങൾ നടത്തിവരുന്ന പ്രാർത്ഥന, സംഘടനയെ എന്നും വിശ്വാസത്തിന്റെ ആഴത്തിൽ ഉറപ്പിക്കുന്നു. സംഘടനാംഗങ്ങൾ ശേഖരിക്കുന്ന കൊച്ചു സ്തോത്രകാഴ്‌ചകൾ (മീറ്റിങ്ങിൽ, മാതൃദീപ്‌തിഡേയിൽ, Flohmarkt ൽ) വലിയ ഒരു നിധിയായി കൂട്ടിവച്ചു പാവപ്പെട്ട കുട്ടികളുടെ പഠനത്തിനായും വിധവകളായ സ്ത്രീകളുടെ ഉന്നമനത്തിനായും ഉപകരിക്കുന്നു,
എല്ലാ വർഷവും സെപ്റ്റംബർമാസം മാതാവിന്റെ ജനനത്തിരുനാളിനോട് അനുബന്ധിച്ചു നടത്തിവരുന്ന മാതൃദീപ്‌തിഡേ സീറോ മലബാർ സമൂഹത്തിൽ വളരെ ശ്രദ്ധേയമാണ്. സംഘടനാംഗങ്ങൾക്കായി നടത്തിവരുന്ന സെമിനാറുകൾ, തീർത്ഥയാത്രകൾ സംഘടനയെ കൂടുതൽ വിശ്വാസജീവിതത്തിലും ഐക്യത്തിലും സ്നേഹത്തിലും ഉറപ്പിച്ചു നിർത്തുന്നു.
പരസ്പരം നമുക്ക് കൈകോർക്കാം.
സീറോ മലബാർ ഫ്രാങ്ക്ഫർട്ട് ഇടവകാസമൂഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ മാതൃദീപ്തി കൂട്ടായ്മ എന്നും സമൂഹത്തിന് മാതൃകയാവട്ടെ. നന്മനിറഞ്ഞ അംഗങ്ങളാൽ സമ്പന്നമാവട്ടെ ഈ സംഘടന. സ്നേഹത്തിന്റെയും നന്മയുടേയും അമ്മയായ പരി. മാതാവിനെ മുഖമുദ്രയാക്കിയ ഈ മാതൃദീപ്‌തി സംഘടന അമ്മയുടെ വഴിത്താരയിലൂടെ ചലിക്കട്ടെ. അമ്മയുടെ സംരക്ഷണം എന്നും എപ്പോഴും ഏവർക്കും ഉണ്ടാകട്ടെ. സംഘടനയിലെ എല്ലാ അംഗങ്ങളേയും അവരുടെ കുടുംബാഗംങ്ങളേയും മാത്യദീപ്തിയുടെ പ്രാർത്ഥനാക്കൂട്ടായ്‌മയിൽ ചേർത്തു വയ്ക്കുന്നു. അതിലുപരി നമ്മുടെ ഇടവകാസമൂഹത്തിന്റെ ആധ്യാത്മികമായ കൂടുതൽ വളർച്ചയ്ക്കായി നമ്മുക്കു പുൽക്കൂട്ടിൽ പിറന്ന രക്ഷകനായ ഉണ്ണീശോയോടു അപേക്ഷിക്കാം.
റിൻസി സ്‌കറിയ